തലക്കെട്ട് കാണുമ്പോള്‍ മലയാള മനോരമയുടെ മുന്‍ പേജിലെ ഒരു വാര്‍ത്തയായി തെറ്റിദ്ധരിക്കാം. പക്ഷെ പുതുപ്പള്ളി I.H.R.D യില്‍ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലസ് ടു പഠിച്ച മിക്കവര്‍ക്കും ഈ സ്ഥലം സുപരിചിതമാണ് .അവരില്‍ ബഹു ഭൂരി പക്ഷം നടുക്കത്തോടെയും ഓര്‍ക്കുന്ന ഒരു പേരാണ്. പുതുപ്പള്ളിയില്‍ നിന്ന് അധികം ദൂരമില്ല വെണ്ണിമലക്ക്,
ഇനി സംഭവത്തിലേക്ക് കടക്കാം.പ്ലസ് വണ്‍ ക്ലാസ്സിന്റെ അവസാന കാലഘട്ടം.ടീച്ചേര്‍സ് ടോപ് ഗിയറില്‍ പഠിപ്പിക്കുന്നു.പഠിപ്പിസ്റ്റുകള്‍ ഇനി എന്താണ് പഠിപ്പിക്കാനുള്ളത് എന്ന് പരതുന്നു. ബാക്കിയുള്ള ബഹു ഭൂരിപക്ഷം നോട്ടുബുക് നോക്കി ഇതെല്ലം എന്ന് പഠിപ്പിചെന്നു ആലോചിച്ചു അത്ഭുതപ്പെടുന്നു. പഠിപ്പീരില്‍ കെമിസ്ട്രി ഏറെ പുറകിലാണ്. ഓര്‍ഗാനിക് കെമിസ്ട്രി ആണ് ഇനി ബാക്കിയുള്ളത്.പുതിയതായി വന്ന ടീച്ചര്‍ ഒരു മടുപ്പും കാണിച്ചില്ല.കിട്ടുന്ന എല്ലാ പീരിയഡും വന്നു പഠിപ്പിക്കുന്നു.വേണ്ടാത്ത ശീലങ്ങള്‍ പടിക്കണ്ടല്ലോ എന്ന് വെച്ച് ഞാന്‍ നേരത്തെ പറഞ്ഞ ബഹു ഭൂരിപക്ഷം കുറേശെ കെമിസ്ട്രി പീരിയഡു കട്ട് ചെയ്തു തുടങ്ങി.
ക്ലാസ്സെല്ലാം തീരാറായി.പക്ഷെ കെമിസ്ട്രി മാത്രം തീരുന്നില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ കെമിസ്ട്രി മാത്രം.. ക്ഷമയുടെ നെല്ലിപ്പടി കണ്ട കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ ആയി . ദിവസം ചെല്ലും തോറും കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരുന്നു. ഇവിടെ ക്ലാസില്‍ ചോരുന്ന പിള്ളേരെല്ലാം സ്കൂളിനു പുറകിലുള്ള റബ്ബര്‍ തോട്ടത്തില്‍ ഹാജര്‍ വെച്ചു.എത്ര നേരം എന്ന് വെച്ചാണ് അവിടെ ഇരിക്കുന്നത്.എല്ലാവരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഇറങ്ങി.അങ്ങനെ ഇരിക്കുമ്പോളാണ് ഒരു കൂട്ടര് പുതിയ സ്ഥലം കണ്ടെത്തിയത്.
"വെണ്ണിമല"
പോയവര്‍ക്കെല്ലാം നല്ലത് പോലെ ബോധിച്ചു. ഇത് വരെ വരാത്തവരെ അങ്ങോട്ട് കാഴ്ചകള്‍ കാണാന്‍ ക്ഷണിച്ചു. ഒന്ന് പോയാല്‍ കൊള്ളാമെന്നു എനിക്കും തോന്നി. അങ്ങനെ ആ ദിനം വന്നെത്തി. ദുരന്ത ദിനം .
ഫെബ്രുവരി പതിനേഴ്
അന്ന് ക്ലാസ്സില്‍ കയറാതെ ഞാന്‍ തോട്ടത്തിലോട്ടു ചെന്നു.ക്ലാസ്സിലെ മിക്ക പുരുഷ കേസരിമാരും അവിടെയുണ്ട്. ആ കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. വന്നത് ഏതായാലും നന്നായി.ക്ലാസ്സിലെ പ്രിയപ്പെട്ടവനും കണക്കു സാറിന് വേണ്ടാതവനുമായ കൊച്ചു ബി യുടെ ജന്മദിനമാണ്.അതിന്റെ ട്രീറ്റ് പ്ലാന്‍ ചെയ്യുകയാണ് ബാക്കിയുള്ളവര്‍. ബിയറും റമ്മും ചിക്കനും മേടിക്കാന്‍ ആളു പോയി കഴിഞ്ഞു. ആഘോഷമെല്ലാം വെന്നിമലയില്‍ ചെന്നിട്ടു.
അമിത ഭാരം കാരണം ബാഗെല്ലാം റബ്ബറിന് വളമിടാന്‍ എടുത്ത കുഴിയില്‍ ഇട്ടു മൂടി വെന്നിമലക്ക് പുറപ്പെട്ടു.
വെണ്ണിമല റൂട്ട് കൊള്ളാം.ഒരു ഷാപ്പ്, വഴി നീളെ പെട്ടിക്കടകളും.പുക വേണ്ടവര്‍ക്ക് പുക ..കള്ളു വേണ്ടവര്‍ക്ക് കള്ളും...
എല്ലാം നല്ല രീതിയില്‍ പുരോഗമിക്കുമ്പോള്‍ ആണ് അത് സംഭവിച്ചത്.സിഗരട്ട് മേടിക്കാന്‍ കയറിയ ഒരുവനെ (തല്കാലം ഇവനെ കപിലന് എന്ന് വിളിക്കാം) അവന്റെ അപ്പന്റെ കൂട്ടുകാരന് തിരിച്ചറിഞ്ഞു.പുള്ളി അപ്പോള്‍ തന്നെ ഫോണ്‍ വിളിച്ചു വിവരമറിയിച്ചു.ഇതൊന്നുമറിയാതെ ഞങ്ങള്‍ എല്ലാം യാത്ര തുടര്‍ന്നു. വഴിയിലെ ഷാപ്പില് ചില്ലറ ബഹളം ഉണ്ടാക്കിയതല്ലാതെ യാത്ര പൊതുവേ ശാന്തമായിരുന്നു.അങ്ങനെ എല്ലാവരും ആ സ്വപ്ന ഭൂമിയില്‍ വന്നെത്തി.
ഒരു കുന്നിന് മുകളില്‍ ഒരു റബ്ബര്‍ തോട്ടം.ആ തോട്ടത്തിന്റെ നടുവില്‍ വലിയ കുളവും.
സമയം തെല്ലും കളയാതെ കലാ പരിപാടികള്‍ ആരംഭിച്ചു.കുറച്ചു പേര് വെള്ളമടി തുടങ്ങി.ചിലരാകട്ടെ ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തി.പാലയില്‍ നിന്ന് ഉള്ള കൂട്ടുകാരന് കുളത്തില്‍ നീരാടാനും തുടങ്ങി. ഇതേ സമയം ഞങ്ങള്‍ക്കുള്ള ശവപ്പെട്ടി കപിലന്റെ അപ്പന് ഉണ്ടാക്കി തുടങ്ങിയിരുന്നു..തന്റെ മകനെ പെട്ടിക്കടയില്‍ വെച്ചു കണ്ടു എന്ന കൂട്ടുകാരന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാനാവാതെ പുള്ളി സ്കൂളിലേക്കു വിളിച്ചു.കുട്ടി അവിടെ എത്തിയിട്ടില്ല എന്ന വാര്‍ത്ത കേട്ടപ്പോള്‍ എവിടെ പോയി എന്ന് പ്രിന്‍സിപ്പലിനോട് ചോദിച്ചു.
"തന്റെ മകന് എവിടെ പോയതാണെന്ന് എനിക്കെങ്ങനെ അറിയാം ".....
ഇത് കൂടെ കേട്ടപ്പോള്‍ കപിലന്റെ അപ്പന് കലിപ്പായി..ഇതിനു കാരണക്കാരനായ മകനെ തേടി ടൂറിസ്റ്റ് ടാക്സിയില്‍ പുറപ്പെട്ടു.കൂട്ടുകാരനില്‍ നിന്ന് ലഭിച്ച ക്ലൂ വെച്ചു പുള്ളി വെണ്ണിമലയില്‍ എത്തി..
അവിടെ എത്തിയപ്പോള്‍ പുള്ളി കണ്ട കാഴ്ചകള്‍ ഇതെല്ലാമായിരുന്നു.
റബ്ബര്‍ തോട്ടം മുഴുവന്‍ വെള്ള ഷര്‍ട്ടും നീല പാന്റ്സും കായ്ച്ചു കിടക്കുന്നു.
ഷര്‍ട്ട് ഇല്ലാതെ പാമ്പുകള്‍ ഇഴഞ്ഞു നടക്കുന്നു .ഈ കൂട്ടത്തില്‍ തന്റെ പുത്രനെ തേടി ആ കണ്ണുകള്‍ തിരഞ്ഞു.കപിലന്റെ അപ്പന് വണ്ടിയും കൊണ്ട് വന്നു നില്‍ക്കുന്നത് തോട്ടത്തിന്റെ മുകളിലുള്ള ഒരു കലുങ്കിലാണ്.കപിലന് ആകട്ടെ അതെ കലുങ്കിന്റെ അടിയില്‍ ഇരുന്നു ചിക്കന്‍ കടിച്ചു പറിക്കുന്നു.മകനെ കണ്ടെത്താനുള്ള അവസാന ശ്രമമായി അവനെ ഉറക്കെ വിളിച്ചു.
"ഡാ കപിലാ ".
കപിലന് അത്യാവശ്യം ഫിറ്റാണ്.കൂട്ടത്തിലുള്ള ഏതോ ഒരുത്തന് വിളിച്ചതാണെന്നു കരുതി അവന് തിരിച്ചു പറഞ്ഞു...
"ഏതു *&^%$?#$% ആണെടാ എന്നെ വിളിച്ചത്".കലുങ്കിന്റെ അടിയില്‍ നിന്നിറങ്ങി നോക്കിയ കപിലന് ഞെട്ടി.ഈ കൊടും തെറി തന്റെ അപ്പനെ തന്നെ വിളിച്ചല്ലോ എന്നോര്‍ത്ത് അവന് സങ്കടപ്പെട്ടു.അടിച്ചതിന്റെ പൂസെല്ലാം അപ്പാടെ ഇറങ്ങി...
അപ്പന്റെ കയ്യില്‍ നിന്ന് തല്ലു വാങ്ങാതെ വണ്ടിയില്‍ പോയി കയറി.
അവന്റെ കാര്യമോ അങ്ങനെയായി ...ബാക്കിയുള്ളവര്‍ക്ക് എന്ജോയ് ചെയ്യാം എന്ന് വെച്ചപ്പോളാണ് തോട്ടത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ബാഗിന്റെ കാര്യം ഓര്മ വന്നത്..കപിലന് ബാഗ് എടുക്കാന്‍ പോയാല്‍ ക്ലാസ്സ് കട്ട് ചെയ്ത എല്ലാവരെയും പോക്കും ഇല്ലെങ്കില്‍ കപിലന്റെ അപ്പന് പൊക്കിക്കും..
ഇതെല്ലം ഓര്‍ത്തു എല്ലവന്റെയും ചങ്ക് കാളി .. കപിലന് ബാഗ് എടുക്കന്നതിനു മുന്‍പ് ബാക്കി എല്ലാ ബാഗും എടുക്കണം.വേറെ ഒന്നും ആലോചിക്കാന്‍ നിക്കാതെ വഴിയില്‍ കണ്ട പെട്ടി ഓട്ടോ റിക്ഷയില്‍ കയറി റബ്ബര്‍ തോട്ടത്തിലോട്ടു പാഞ്ഞു.ബാഗെല്ലാം കപിലന് എത്തുന്നതിനു തന്നെ മാറ്റി..
രക്ഷപ്പെട്ടു എന്ന് വിചാരിച്ചപ്പോള്‍ ആണ് ഞങ്ങളുടെ പ്രിന്‍സിപ്പലിന്റെ വക പണി കിട്ടിയത്..ക്ലാസ്സില്‍ വരാത്ത എല്ലാവരുടെയും വീട്ടില്‍ വിളിച്ചു കുട്ടി എന്തെ വരാത്തത് എന്ന് തിരക്കാന്‍ നിര്‍ദേശിച്ചു ...
ബുദ്ധിപരമായ ഈ നീക്കത്തില്‍ പലരുടെയും ചുവടിളകി. മിക്കവരെയും വീട്ടില്‍ പൊക്കി..നോട്ടപ്പുള്ളികളായ എല്ലാവര്ക്കും ടി സി യും എഴുതി വെച്ചു.ഇനി ഒരു പ്രശ്നമുണ്ടായാല്‍ പറഞ്ഞു വിടുമെന്നുള്ള ശാസനവും.അന്ന് ജന്മ ദിനം ആഘോഷിക്കുന്ന കൊച്ചു ബി ക്കും വീട്ടില്‍ നിന്ന്തല്ലു കണക്കിന് കിട്ടി..ഒരിക്കലും മറക്കാനാവാത്ത ജന്മദിന സമ്മാനം...
ഈ ദുരന്തത്തിനു കാരണക്കാരനായ കപിലന്റെ അപ്പന് ഇപ്പോളും പുതുപ്പള്ളി യില്‍ കറങ്ങി നടപ്പുണ്ട്.വെണ്ണിമല ദുരന്തതിന്റെ ഇരകള്‍ ഇപ്പോളും ആ മുഖം കാണുമ്പോള്‍ പല്ലിരുമാറുണ്ട്.
കപിലാ..... കാപാലികാ..............
ReplyDeletespari aliya......
ReplyDeletemyself "b"
super :)))))))))))))))))
ReplyDeleteഹൃദയം നിറഞ്ഞ നന്ദി
ReplyDeleteതോന്യവാസീ നന്നായിരിക്കുന്നു..നമ്മുടെ ബ്ലോഗിലും ഇടയ്ക്കു വന്നു കമന്റ് ഇടാന്‍ കനിവുണ്ടാകണം, പുതിയ ആളാണ്, അനുഗ്രഹിക്കണം..
ReplyDeleteതോന്ന്യവാസി കലക്കീട്ടാ..
ReplyDeleteസമയമുള്ളപ്പോൾ എന്റെ ബ്ലോഗിലേക്കും വരിക..
പകല്‍ നക്ഷത്രം..
ഇന്ന് വെണ്ണിമല ദുരന്തത്തിന്റെ ഏഴാം വാര്‍ഷികം .......
ReplyDeleteElla varshavum Duranthanthinte orma puthuckunntha nallatha :-)
ReplyDeleteDa kappa ne enne villan akiyo
ReplyDelete